അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റകേന്ദ്രങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അത്തരം നടപടി ഇസ്രയേലും മറ്റു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് തിരിച്ചടി ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധിനിവേശ വെസ്റ്റ് ബാങ്കിലെയും തന്ത്രപ്രധാനമായ ജോർദാൻ താഴ്‌വരയിലെയും ജൂത വാസസ്ഥലങ്ങൾ ജൂലൈ ഒന്നിന് പിടിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പദ്ധതിപ്രകാരമാണ് ഇക്കാര്യം തീരുമാനിച്ചത്..
1967 ൽ കൈവശപ്പെടുത്തിയ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും സമാധാന പ്രക്രിയയുടെ അടിത്തറയെ ഇത് ദുർബലപ്പെടുത്തുമെന്നും സമ്മതിക്കുന്നുവെന്ന് മന്ത്രിമാർ ചൊവ്വാഴ്ച നടത്തിയ സംയുക്ത വീഡിയോ കോൺഫറൻസിന് ശേഷം പറഞ്ഞു.1967 ൽ അതിർത്തിയിലുണ്ടായ മാറ്റങ്ങളിൽ ഇരു പാർട്ടികളും സമ്മതിക്കാത്ത മാറ്റങ്ങളൊന്നും അംഗീകരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.