കൊല്ലം കടക്കലിൽ പൊലീസുകാരന്റെ മരണം മെഡിക്കൽ സ്പിരിറ്റ് കുടിച്ചെന്ന് കണ്ടെത്തി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കൂടെ മദ്യപിച്ച വിഷ്ണുവാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മലപ്പുറം ഐആർ ബെറ്റാലിയനിലെ അഖിൽ മരിച്ചത്. വ്യാജ ചാരായം കുടിച്ചു മരിച്ചു എന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ നിഗമനം.
അഖിൽ വിഷ്ണു എന്നിവരുൾപ്പെടെ 4 പേരുടെ സംഘമാണ് സ്പിരിറ്റ് കുടിച്ചത്. ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവർ കുടിച്ചത്. വിഷ്ണുവാണ് ഇവർക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ വെളിപ്പെട്ടത്. വിഷ്ണു പൊലീസിനോട് കുറ്റം സമ്മതിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.