ജീവക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡൽഹിയിലെ പാർലമെന്റ് മന്ദിരം അടച്ചു. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പാർലമെന്റ് അനക്സ് മന്ദിരവും സീൽ ചെയ്തു. കെട്ടിടത്തിന്റെ രണ്ട് നിലകളാണ് അടച്ചത്. രാജ്യസഭാ , ലോക്സഭാ സെക്രട്ടറിയേറ്റുകളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനങ്ങൾ നടക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ഏതാനും ദിവസത്തേക്ക് അവസാനിപ്പിച്ചു. കെട്ടിടം ഉടൻ അണുവിമുക്തമാക്കും. ഇതിന് ശേഷമാകും കെട്ടിടത്തിലെ ഓഫീസുകൾ വീണ്ടു തുറക്കുക .
ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 16281 ആയി.8470 പേരാണ് ചികിത്സയിൽ ഉള്ളത്. അസുഖം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 316 പേർ മരിച്ചു. സെൻട്രൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുളളത്.