തിരുവനന്തപുരം സ്പെഷൽ സബ്ജയിലിലെ റിമാന്റ് തടവുകാരന് കൊവിഡ്. അബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് സബ്ജയിലിൽ റിമാന്റിലുള്ളയാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെഞ്ഞാറമൂട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്യുന്നതിന് മുമ്പ് പ്രതികളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നാണ് നിയമം. ഇത് പ്രകാരം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്ന് പേരാണ് ഈ കേസിൽ റിമാന്റിലുളളത്. ഇതിൽ നാൽപതുകാന്റെ ഫലം പൊസിറ്റീവാണെന്ന് ആരോഗ്യ വകുപ്പ് ജയിൽ അധികൃതരെ അറിയിച്ചു. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇയാളെ കസ്റ്റഡിയിലെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകരോടും റിമാന്റ് ചെയ്ത മജിസ്ട്രേറ്റിനോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് രോഗം പകർന്നത് സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സമ്പർക്ക ചരിത്ര തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസും ആരോഗ്യ വകുപ്പും. സംസ്ഥാനത്ത് ആദ്യമായാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്.