വിവരശേഖരണത്തിനായി ശേഖരിച്ച ഡാറ്റകൾ നശിപ്പിച്ചെന്ന് സ്പ്രിം​ഗ്ളർ

കൊവിഡ് വിവരശേഖരണത്തിനായി ശേഖരിച്ച ഡാറ്റകൾ നശിപ്പിച്ചെന്ന് സ്പ്രിം​ഗ്ളർ കമ്പനി. കേരള സർക്കാറിന്റെ ആവശ്യപ്രകാരമാണ് ഡാറ്റ നശിപ്പിച്ചതെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. വിവരവിശകനത്തിനായി ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും  നശിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.  കൈവശമുള്ള ഡാറ്റ നശിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ സ്പ്രിം​ഗ്ലറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഡാറ്റ നശിപ്പിക്കാൻ സ്പിം​ഗ്ലറിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു.

കൊവിഡ് രോ​ഗികളുടെ മുഴുവൻ ഡാറ്റയും വിവര വിശകലനത്തിന് സോഫ്റ്റ് വെയറും സർക്കാറിന് കൈമാറിയതായും സ്പ്രിം​ഗ്ലർ കമ്പനി  ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്പ്രിം​ഗ്ലറിന്റെ സോഫ്റ്റ് വേർ സിഡിറ്റി നിയന്ത്രണത്തിൽ ആയിരിക്കുമെന്നും, ഡാറ്റ സൂക്ഷിക്കുന്ന അക്കൗണ്ടിലേക്ക് സ്പ്രിം​ഗ്ലറിന് പ്രവേശനം അനുവദിക്കില്ലെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ഡാറ്റ വിശകലനം സ്പ്രിന്‍ക്ലറുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തുടരാമെന്നും, പക്ഷെ ഇതിന്റെ മറ്റു വിശദാംശങ്ങളൊന്നും സ്പ്രിന്‍ക്ലറിന്റെ സെര്‍വറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി  ഇടക്കാല ഉത്തരവില്‍ നിർദ്ദേശിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More