തെലങ്കാനയിൽ കാർ അപകടത്തിൽ 3 മലയാളികൾ മരിച്ചു. കോഴിക്കോട് ചെമ്പ്കടവ് സ്വദേശികളായ അച്ഛനും മകളും മംഗളൂരുവിൽ താമസമാക്കിയ മലയാളി ഡ്രൈവറുമാണ് മരിച്ചത്. അനീഷ്, ഒന്നരവയസ്സുള്ള മകൾ അനാലിയ, ഡ്രൈവർ സ്റ്റാൻലി എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന അനീഷിന്റെ ഭാര്യ ദിതിക്കും മൂത്തകുട്ടിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നിസാമാബാദിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ബീഹാറിൽ നിന്ന് നാട്ടിലേക്ക് കാറിൽ വരികയായിരുന്നു ഇവർ. ബീഹാറിൽ അധ്യാപകനായിരുന്നു അനീഷ്. അനീഷിന്റെ സഹോദരനും കുടുംബവും ഉൾപ്പെടെയുള്ളവർ രണ്ട് കാറുകളിൽ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഇന്നലെയാണ് കേരളത്തിലേക്ക് പുറപ്പെട്ടത്.