പാലക്കാട്: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് പോകും. സനയില്‍ ജയിലില്‍ കഴിയുന്ന മകളുടെ മോചന ചര്‍ച്ചകള്‍ക്കായി പോകുന്ന അമ്മ പ്രേമകുമാരിയുടെ കൂടെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗമായ സാമുവൽ ജെറോമും ഉണ്ടാകും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. നിമിഷപ്രിയയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ യെമനിലേക്ക് പോകാനുള്ള അനുമതിക്കായി പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രേമലതയുടെ യാത്രയുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പോകുന്നതിന് സഹായം ചെയ്യാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ന്ന് സ്വന്തമായി പോകാമെന്ന് പ്രേമകുമാരി കോടതിയെ അറിയിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മകളെ കണ്ടിട്ട് 12 വര്‍ഷമായെന്നും ഇപ്പോള്‍ യെമനിലേക്ക് പോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രേമകുമാരി പറഞ്ഞു. യെമനിലെത്തിയ ശേഷമുള്ള നടപടികളെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കി.
2017-ല്‍ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ നേരത്തെ യെമൻ കോടതിയും യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു. ഇനി ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ നിമിഷപ്രിയക്ക് ശിക്ഷയിൽ ഇളവ് ലഭിക്കുമെന്നാണ് കരുതുന്നത്.