മസ്കത്ത്: ഒമാനില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ മരണസംഖ്യ 20 ആയി. മഴ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച നിർത്താതെ പെയ്ത മഴയെ തുടര്‍ന്ന് അൽ ബുറൈമിയിലെയും മഹ്ദയിലെയും നിരവധി തെരുവുകളിൽ വെള്ളം കെട്ടി ഗതാഗതക്കുരുക്കുണ്ടായി.
കനത്ത മഴയില്‍ അണക്കെട്ടുകൾ കവിഞ്ഞൊഴുകുകയും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. 206 മില്ലീ മീറ്റർ, 183 മില്ലീ മീറ്റർ,180 മില്ലീ മീറ്റർ എന്നിങ്ങനെയാണ് പല സ്ഥലങ്ങളില്‍ ലഭിച്ച മഴ. മഴയുടെ കൂടെ ശക്തമായ കാറ്റ് വീശുന്നത് കൊണ്ട് വാഹനങ്ങൾ ഒഴുകിപ്പോകുകയും നിരവധിപേർ വീടുകളിൽ കുടുങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വിവിധ ഗവർണറേറ്റുകളിലായി 18 അഭയകേന്ദ്രങ്ങൾ ഒരുക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കനത്ത മഴയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം തുറന്നുവിടുമെന്നും ആവശ്യമായ അറ്റകുറ്റപ്പണി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും, വാദികളും താഴ്ന്ന പ്രദേശങ്ങളും മുറിച്ചുകടക്കുന്നതും കടലില്‍ പോകുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.