തിരുവനന്തപുരം: ബിബിസി ഇന്ത്യയിലെ ന്യൂസ്‌റൂം പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിബിസി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു.
'ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കെന്താണെന്നു തുറന്നു കാണിക്കുന്ന ഡോക്യുമെന്ററിയായിരുന്നു ബിബിസി പ്രദര്‍ശിപ്പിച്ചത്. അതാണ് ബിബിസി ചെയ്ത തെറ്റ്. അതുകൊണ്ടാണ് ബിബിസിയെ കേന്ദ്ര ഏജന്‍സികളെ വിട്ട് വേട്ടയാടിയത്. 100 ശതമാനം നീതി പുലര്‍ത്തിയ ഡോക്യുമെന്ററിയായിരുന്നു 'ഇന്ത്യ; ദ മോദി ക്വസ്റ്റ്യൻ'. ഗുജറാത്ത് കലാപത്തിന്‍റെ വില്ലനായിരുന്ന മോദിയെ ആണ് സംഘപരിവാറുകാര്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നായകനാക്കിയത്'- ബിനോയ് വിശ്വം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഡോക്യുമെന്ററി പുറത്തിറങ്ങിയ ശേഷമാണ് ബിബിസിക്കെതിരെ ആദായനികുതി വകുപ്പ് നിരന്തര റെയ്ഡുകളും നടപടികളും സ്വീകരിച്ചത്. തുടര്‍ന്ന് ബിബിസി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇന്നത്തെ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്രവും മാധ്യമ സ്വാതന്ത്രവും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയിലാണ്'- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ വാര്‍ത്ത സംപ്രക്ഷണത്തിന്‍റെ ലൈസന്‍സ് ബിബിസി ജീവനക്കാർ സ്ഥാപിച്ച കലക്ടീവ് ന്യൂസ്റൂം എന്ന കമ്പനിയ്ക്ക് കൈമാറുമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനി കലക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍.