കല്പറ്റ: സുഗന്ധഗിരി മരംമുറിക്കേസ് അന്വേഷിക്കുക ഏഴംഗ സംഘം. കൽപറ്റ റേഞ്ച് ഓഫിസർ കെ നീതു, ചെതലയം റേഞ്ച് ഓഫിസർ കെപി അബ്ദുൽ സമദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. സുഗന്ധഗിരിയില്‍ വീടുകള്‍ക്ക് മുകളില്‍ ഭീഷണിയായി നില്കുന്ന മരം മുറിക്കാനുള്ള അനുമതിയുടെ മറവില്‍ അനധികൃതമായി മരം മുറിച്ചതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മരം മുറി നടന്നത്.
സംഭവത്തിൽ 2 വനം വകുപ്പ് ഉദ്യോഗസ്തർക്കെതിരെ നടപടി എടുത്തിരുന്നു. കൽപറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ കെ ചന്ദ്രൻ, ഫോറസ്റ്റ് വാച്ചർ ആർ ജോൺസൺ എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവരെ കൂടാതെ വേറയും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 20 മരം മുറിക്കാനുള്ള അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ 60-ല്‍ അധികം മരങ്ങള്‍ മുറിച്ച് കടത്തി. ഏതാണ്ട് 300 ഏക്കര്‍ വരുന്ന വനഭൂമിയിലാണ് ഈ കൊള്ള നടന്നത്. സുഗന്ധഗിരിയിലെ ഭൂരഹിതരായ 450 ആദിവാസി കുടുംബങ്ങള്‍ക്ക് നല്കിയ വനഭൂമിയാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങളും അവ കടത്താന്‍ ഉപയോഗിച്ച രണ്ട് ലോറികളും കണ്ടെടുത്തതായി കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ നീതു മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആറുപേർക്കെതിരേയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം.