ഡല്‍ഹി: കേരളം ഇന്ന് കടപ്പത്ര ലേലത്തിലൂടെ 4,866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ കടമെടുപ്പ് ദിനമാണിന്ന്. കടമെടുപ്പ് സംബന്ധിച്ച് മുന്‍പ് നല്‍കിയ ഹരജിയില്‍ ഇനി സുപ്രീം കോടതി വിധി അനുകൂലമായി വന്നാലും ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് അധിക കടമെടുക്കാനാവില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 60,032.49 കോടി രൂപയാണ് കടമെടുക്കുക. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10,500 കോടിയും, മഹരാഷ്ട്ര സര്‍ക്കാര്‍ 8,000 കോടിയുമാണ് കടമായി എടുക്കുന്നത്. ഏറ്റവും കൂടുതല്‍ കടമെടുക്കുന്നത് ഈ രണ്ട് സംസ്ഥാനങ്ങളാണ്. ഏറ്റവും കുറവ് കടമെടുക്കുന്നത് മണിപ്പൂരും (100 കോടി) ഗോവയുമാണ് (150 കോടി). കേരളത്തിന് ലഭിക്കുന്ന 4,866 കോടി രൂപ വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതിനുമാണ്. കേന്ദ്ര ഊർജവകുപ്പിൽ നിന്ന് തീരുമാനം വന്നതിനു ശേഷമാണ് കേന്ദ്ര ധനമന്ത്രാലയം കേരളത്തിന് അനുമതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളം സാമ്പത്തികമായി വലിയ ഞെരുക്കത്തിലാണെന്ന് ചൂണ്ടികാണിച്ച് ഈ വര്‍ഷം 10000 കോടി അധികം കടമെടുക്കാനുള്ള ഹരജി നല്‍കി വാദം പൂര്‍ത്തിയായെങ്കിലും വിധി ഇതുവരെ വന്നിട്ടില്ല. ഇനി അനുകൂല വിധി വന്നാലും കടമെടുക്കാന്‍ സാധിക്കില്ല.