തൃശ്ശൂർ: കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി രാജ്യത്ത് നിര്‍മ്മിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. 'സ്വച്ഛ് ഭാരത് മിഷന്‍ പരാജയമാണ്. വെള്ളമില്ലാതെയാണ് മോദി സര്‍ക്കാര്‍ കക്കൂസുകള്‍ നിര്‍മ്മിച്ചത്. മോദിയുടെ ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണ്'- അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
'സത്യത്തില്‍ മോദിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ ചാക്കിനേക്കാൾ വില കുറവാണ്. വാഗ്ദാനങ്ങള്‍ വില്‍ക്കാന്‍ വരുന്ന മോദിയെ ജനങ്ങള്‍ വിശ്വസിക്കില്ല. ബിജെപിയും കോണ്‍ഗ്രസ്സും ഇപ്പോള്‍ സ്വാഭാവികമായ സഖ്യത്തിന് ശ്രമിക്കുകയാണ്. യാതൊരു ജയ സാധ്യതയും ഇല്ലാത്ത ആളെ തൃശ്ശൂരില്‍ സ്ഥാനാർഥിയാക്കിയിട്ട്, കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റി'- ബിനോയ് വിശ്വം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തരേന്ത്യയിലെ കർഷകരുടെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ ജീവിക്കാന്‍ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ് ജനങ്ങള്‍. പിറന്നു വീണ മണ്ണില്‍ ജനങ്ങളെ അഭയാർഥികളാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒന്നര മാസത്തിനുള്ളിൽ 3 തവണ മോദി കേരളത്തില്‍ വന്നു പോയി. പക്ഷേ ഒരു തവണ പോലും അദ്ദേഹം മണിപ്പൂരില്‍ പോയിട്ടില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.