കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് എം കെ മുനീര്‍. ലീഗ് യുഡിഎഫിന്‍റെ രണ്ടാമത്തെ പ്രധാന കക്ഷിയാണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'മുസ്ലിം ലീഗ് എന്നത് ഒരു രാഷ്ട്രീയ സംഘടനയാണ്. ന്യൂനപക്ഷങ്ങൾ സമ്മർദം ചെലുത്തി സീറ്റ് നേടിയെടുക്കുന്നു എന്ന് പറയുന്നത് മനസിലാകുന്നില്ല. അഞ്ചാം മന്ത്രി എന്ന സ്ഥാനം നേരത്തെ ഉള്ളതായിരുന്നു. മുന്‍പ് നാല് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. പക്ഷേ ചീഫ് വിപ്പ് സ്ഥാനം പിന്നീട് പോയി. അങ്ങനെ നോക്കുമ്പോള്‍ നേരത്തെ തന്നെ അഞ്ച് സ്ഥാനങ്ങള്‍ ഉണ്ട്. പിന്നെ എന്താണ് ഇപ്പോള്‍ അധികം ചോദിച്ചു എന്ന് പറയുന്നത് ?' മുനീര്‍ ചോദിച്ചു. ന്യൂനപക്ഷങ്ങൾ അർഹതയില്ലാത്തത് ചോദിച്ചു വാങ്ങുന്നുവെന്ന് എ കെ ആന്‍റ്റണി പറഞ്ഞത് ആരെക്കുറിച്ചാണെന്ന് മനസിലായില്ലെന്നും അത് ലീഗിനെക്കുറിച്ചല്ലെന്നും മുനീര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്നണിയിലെ മുഖ്യ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് അവരുടെ തെറ്റുകള്‍ തിരുത്തി വേണം മുന്നോട്ട് പോകാന്‍. കപ്പലില്‍ ആരുണ്ടാക്കിയ ദ്വാരമാണെങ്കിലും എല്ലാവരും ഒരുമിച്ച് മുങ്ങും. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തീർക്കാന്‍ അവര്‍ക്ക് ഇനിയും സമയമുണ്ട്. അതില്‍ കയറി അഭിപ്രായം പറയാന്‍ ഞങ്ങളില്ല. ഘടകകക്ഷിയായ ലീഗിനെ കൂടി ബാധിക്കുന്നത് കൊണ്ട് കോണ്‍ഗ്രസ് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും മുനീര്‍ കൂട്ടിച്ചേർത്തു.