പുല്പള്ളി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായാണ് ഹര്‍ത്താല്‍. ഇന്ന് രാവിലെ ആറു മണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയത്. ലക്കിടി മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി ഉള്‍പ്പെടെ റോട്ടിലിറങ്ങില്ല. ആശുപത്രികളിലേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, മകളുടെ വിദ്യഭ്യാസം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷമായിരിക്കും സംസ്ക്കാര ചടങ്ങുകള്‍ നടത്തുകയെന്നാണ് വിവരം.