കോഴിക്കോട്: പിണറായി-മോദി അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ക്കുക എന്നതായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുദ്രാവാക്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് വേണ്ടി ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ബാക്കി ഘടകകക്ഷികളെ കൂടി ഇത്തരത്തില്‍ കുരുതി കൊടുക്കുമോ എന്ന് തെരഞ്ഞെടുപ്പില്‍ കാണാമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട ആർ ഒ സി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞങ്ങളെ കാണുമ്പോള്‍ പിണറായി കടിച്ചു കീറാന്‍ വരുന്ന ആളാണ് ന രേന്ദ്ര മോദിയുടെ മുന്‍പില്‍ അനുസരണയുള്ള ആട്ടിൻകുട്ടിയായി നിൽക്കുന്നത്. ഇത്രയും അനുസരണയും ശാന്ത സ്വഭാവവുമുള്ള മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഇത് കുരുക്കിൽ നിന്ന് ഊരാനുള്ള പിണറായിയുടെ തന്ത്രമാണ്'- മുരളീധരൻ പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര വ്യക്തമായെന്നും അത് കോണ്‍ഗ്രസ് തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.