തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും കൊടുത്തുതീർത്ത സംതൃപ്തിയിലാണ് പടിയിറങ്ങുന്നതെന്ന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ. ആന്റണി രാജു കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്ന് ടിഡിഎഫ് (ട്രാൻസ്‌പോർട്ട ഡെമോക്രാറ്റിക് ഫെഡറേഷൻ) കുറ്റപ്പെടുത്തി. നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ 24-ന് നൽകിയത്. ഒരുമാസം കഴിഞ്ഞിട്ട് ശമ്പളം നൽകുന്നതിൽ എന്താണിത്ര ചാരിതാർത്ഥ്യമെന്ന് ടിഡിഎഫ് ചോദിച്ചു.
'ശമ്പളം കൊടുക്കാതെ ജീവനക്കാരെ ഇങ്ങനെ പീഡിപ്പിച്ച ഒരു സർക്കാരില്ല. ഹൈക്കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിന് കൂസലില്ല. കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം കാണിക്കണം'- ടിഡിഎഫ് പറഞ്ഞു. മന്ത്രി ആന്റണി രാജുവിന്റേത് രാഷ്ട്രീയ പ്രസംഗം മാത്രമാണെന്ന് ബിഎംഎസ് ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വകുപ്പായിരുന്നു കെഎസ്ആർടിസി. എന്നാൽ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം പൂർണ്ണമായും കൊടുക്കാൻ കഴിഞ്ഞു. ഒരുരൂപ പോലും ശമ്പളക്കുടിശ്ശിക ഇല്ലാതെയാണ് ഇറങ്ങുന്നത്'- എന്നായിരുന്നു ആന്റണി രാജു രാജി സമർപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.