ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ മധ്യപ്രദേശിൽ പി സി സി അധ്യക്ഷനെ മാറ്റി കോണ്‍ഗ്രസ്. ജിത്തു പട്‌വാരിയെ മധ്യപ്രദേശിന്‍റെ പുതിയ പി സി സി അധ്യക്ഷനായി നിയമിച്ചു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ മാറ്റിയാണ് പട്‌വാരിയെ നിയമിച്ചിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ അധ്യക്ഷന്‍ കമല്‍ നാഥിന്‍റെ സംഭാവനകളെ പാര്‍ട്ടി അഭിനന്ദിക്കുകയും ചെയ്തു.
49 കാരനായ പട്‌വാരി കമല്‍ നാഥ് സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ, യുവജന, കായിക മന്ത്രിയായിരുന്നു. 2020 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് സ്റ്റേറ്റ് മീഡിയ സെല്ലിന്റെ ചെയർപേഴ്‌സണായും നിയമിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാവു മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ മധു വർമ്മയോട് 35,522 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഉമങ് സിംഘാറിനെ പ്രതിപക്ഷ നേതാവായും ഹേമന്ത് കടാരെയെ മധ്യപ്രദേശ് നിയമസഭാ കക്ഷി ഉപനേതാവായും തെരഞ്ഞെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഇത്തരമൊരു അഴിച്ചുപണി. തന്‍റെ രാഷ്ട്രിയ യാത്രയില്‍ നിന്ന് പിന്‍മാറില്ലെന്നു കമല്‍ നാഥ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയുടെ തീരുമാനം. മധ്യപ്രദേശിൽ നവംബർ 17-ന് നടന്ന തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടി ബിജെപി അധികാരത്തില്‍ വന്നു. കോണ്‍ഗ്രസ് 66 സീറ്റുകളിലേക്ക് ഒതുങ്ങി.