കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് (78) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. പരിക്കേറ്റ് സ്വകാര്യ ആശുപത്രില്‍ ചികിത്സയിലായിരുന്നു ജോണ്‍. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ് ചകിത്സയിലാണ്.
ഒക്ടോബര്‍ 29-നാണ് കളമശ്ശേരി സാമ്രാ കണ്‍വെന്‍ഷന്‍ സെന്റെറില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ സ്‌ഫോടനമുണ്ടായത്. കേസിൽ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്. മാർട്ടിൻ ഇപ്പോള്‍ റിമാൻഡിലാണ്. ഇയാള്‍ സ്ഫോടനം നടത്തിയതിനു ശേഷം ഫേസ്ബുക്ക് ലൈവിലൂടെ കുറ്റം തുറന്ന് പറഞ്ഞു കീഴടങ്ങുകയായിരുന്നു
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യഹോവ സാക്ഷികളുടെ ആഭ്യന്തര പ്രശ്നങ്ങളാണ് സ്ഫോടനത്തിലേക്കെത്തിച്ചതെന്ന് പറയുന്നുണ്ടെങ്കിലും കാര്യങ്ങളിൽ വ്യക്തക്കുറവുണ്ട്. സ്ഫോടനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസില്‍ കാര്യമായ പുരോഗതി ഇല്ല.