'ഞാനിപ്പോള്‍ കേരളവര്‍മ്മ കോളേജിലല്ല, ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ട്'- ദീപാ നിശാന്ത്

കേരളവര്‍മ്മ കോളേജില്‍ ആദ്യം ഒരു വോട്ടിന് ജയിച്ച യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം വീണ്ടും റീകൗണ്ട് ചെയ്തപ്പോള്‍ നഷ്ടമായ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനെക്കുറിച്ച് കുറിപ്പുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. കേരളവര്‍മ്മയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലരും അനാവശ്യമായ ആരോപണങ്ങളും വ്യക്തിപരമായ പരാമര്‍ശങ്ങളുമുന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നും താനിപ്പോള്‍ കേരളവർമ്മ കോളേജിലില്ലെന്നും ദീപാ നിശാന്ത് പറഞ്ഞു. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്നും ഈ വിഷയത്തിലുളള മറുപടികളും തുടര്‍ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുളളതിനാല്‍ മൗനം പാലിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

ദീപാ നിശാന്തിന്റെ കുറിപ്പ്‌

അച്ഛൻ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവർമ്മ കോളേജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അനാവശ്യമായി പല ആരോപണങ്ങളും തീർത്തും  വ്യക്തിഹത്യാപരമായ പരാമർശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്. 

ഞാനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളേജിലല്ല. 2 വർഷമായി മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട്.

കേരളവർമ്മയിലെ നിലവിലെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷം പേരെയും  എനിക്കറിയില്ല. അവസാന വർഷക്കാരിൽ കുറച്ചുപേരെ മാത്രം അറിയാം.അവരിൽ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാൾ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സിൽ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാർത്ഥി എന്ന നിലയിൽ ശ്രീക്കുട്ടനോട് സ്നേഹമുണ്ട്. ബഹുമാനമുണ്ട്.

കേരളത്തിൽ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മുൻനിരയിലാണ് കേരളവർമ്മ കോളേജിന്റെ സ്ഥാനം.1952 ൽ, തൃശ്ശൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളേജ് കാഴ്ചശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്കരിച്ച വാസു എന്ന വിദ്യാർത്ഥിയെ ഹൃദയപൂർവ്വം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ കേരളവർമ്മയുടെ  ആ മഹാപരമ്പരയിൽ ഇപ്പോൾ  ആറായിരത്തോളം പേരുണ്ട്.

ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടൻ വിജയിച്ചു എന്ന വാർത്ത കേട്ടത് ഭിന്നശേഷി വിദ്യാർത്ഥികളുടെ അലുമ്നി ഗ്രൂപ്പിലാണ്. അപ്പോൾത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. പിന്നീട് ആ വാർത്ത സംബന്ധിച്ച തർക്കങ്ങൾ കണ്ടു. ചർച്ചകൾ അധികം പിന്തുടർന്നില്ല. കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നും പുറത്തേക്ക് വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയവ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടർചർച്ചകളും ഏതെങ്കിലും തരത്തിൽ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു.

ശ്രീക്കുട്ടനോട് അന്നുമിന്നും സ്നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 hour ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More