തിരുവനന്തപുരം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്തതെന്നും സര്‍ക്കാരിനുളള ഒരു താക്കീതായിരുന്നു അതെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതുപ്പളളിയിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്നും ടീം വര്‍ക്കിന്റെ വിജയമാണ് അവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഈ രീതി തന്നെയാവും യുഡിഎഫ് പിന്തുടരുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും മുഖ്യമന്ത്രി അതിനെക്കുറിച്ച് സംസാരിക്കാന്‍ തയാറാവാത്തത് വിചിത്രമാണെന്നും അഴിമതി ആരോപണങ്ങളിലും പ്രതികരിക്കാതെ അദ്ദേഹം ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 'കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുളള ഒരു സംഘമാണ് ഇപ്പോള്‍ കേരളത്തിലെ ഭരണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹൈജാക്ക് ചെയ്തിരിക്കുകയാണ്'- വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.