ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ മറുപടി പ്രസംഗത്തെ പരിഹസിച്ച് ദി ടെലിഗ്രാഫ് ദിനപ്പത്രം. 'ദി റെക്കോര്‍ഡ് ബ്രേക്കിംഗ് ബ്ലാ സ്‌ഫെമി' എന്ന തലക്കെട്ടോടെയാണ് ടെലിഗ്രാഫ് നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ വാര്‍ത്ത ലീഡ് ഹെഡില്‍ കൊടുത്തിരിക്കുന്നത്. ആറ് പാരഗ്രാഫ് വാര്‍ത്തയില്‍ ആദ്യത്തെ പാരഗ്രാഫിനുശേഷം ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ എന്നുമാത്രമാണ് ബാക്കി നാല് പാരഗ്രാഫിലും ടെലിഗ്രാഫ് എഴുതിയിരിക്കുന്നത്.
'പ്രധാനമന്ത്രി നരേന്ദ്രമോദി 2 മണിക്കൂറും 13 മിനിറ്റുമാണ് അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി സംസാരിച്ചത്. അതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രസംഗത്തിന്റെ റെക്കോര്‍ഡ് മോദി തകര്‍ത്തെന്നാണ് ചില വലതുപക്ഷ സോഷ്യല്‍ മീഡിയാ ഹാന്റിലുകള്‍ അവകാശപ്പെടുന്നത്. ഏകദേശം അഞ്ച് മിനിറ്റ് മുപ്പത് സെക്കന്‍ഡ് മാത്രമാണ് മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. മോദി മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സംസാരിക്കുന്നത് കാത്തുനിന്നവര്‍ക്ക് തോന്നിയത് ഇങ്ങനെയാണ് 'ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ...'-എന്നാണ് ടെലിഫ്രാഫ് വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു മണിക്കൂര്‍ 33 മിനിറ്റ് പിന്നിട്ടപ്പോള്‍ ' മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന അമിത് ഷായുടെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചിരുന്നെങ്കില്‍ വിഷയത്തില്‍ പ്രത്യേകം ചര്‍ച്ച നടത്താമായിരുന്നു. അതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാമായിരുന്നു. അവര്‍ക്കും പ്രശ്‌നങ്ങള്‍ പറയാന്‍ അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ല'-എന്നും പ്രധാനമന്ത്രി പറഞ്ഞതായി ടെലിഗ്രാഫ് വാര്‍ത്തയില്‍ പറയുന്നു.
നേരത്തെ മണിപ്പൂർ കലാപത്തില്‍ വളരെ വളരെ വൈകി പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തെയും ടെലിഗ്രാഫ് പരിഹസിച്ചിരുന്നു. . '56 ഇഞ്ചിന്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസമെടുത്തു' എന്ന തലക്കെട്ടില്‍ മുതല കരയുന്ന ചിത്രമാണ് ടെലിഗ്രാഫ് ലീഡ് ഹെഡായി കൊടുത്തത്. 78 ദിവസം കണ്ണീര്‍ പൊഴിക്കാത്ത മുതല 79-ാം ദിവസം കണ്ണീര്‍ വാര്‍ക്കുന്നതിന്റെ ദൃശ്യവത്കരണമാണ് വാര്‍ത്ത. 78 മുതലകളെ നിരത്തി നിര്‍ത്തി 79-ാമത്തെ ദിവസത്തെ പ്രതിനിധീകരിച്ച് കണ്ണീര്‍ത്തുള്ളിയാണ് ചിത്രീകരിച്ചിച്ചത്.