ട്രെയിനിലെ കൂട്ടക്കൊല: ആര്‍പിഎഫ് ഉദ്യോഗസ്ഥന് മാനസിക പ്രശ്‌നമില്ലെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കുളളില്‍ പിന്‍വലിച്ച് റെയില്‍വേ

ഡല്‍ഹി: മുംബൈ-ജയ്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കൂട്ടക്കൊല നടത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ചേതന്‍ സിംഗിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കുളളില്‍ പിന്‍വലിച്ച് റെയില്‍വേ. ഔദ്യോഗികമായി നടത്തിയ പരിശോധനകളില്‍ മാനസിക പ്രശ്‌നമുളളതായി കണ്ടെത്തിയിട്ടില്ലെന്നായിരുന്നു റെയില്‍വേയുടെ പ്രസ്താവന. ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് ട്രെയിനിലുണ്ടായിരുന്ന സഹപ്രവര്‍ത്തകനുള്‍പ്പെടെ നാലുപേരെയാണ് വെടിവെച്ചു കൊന്നത്. ജൂലൈ 31-നായിരുന്നു സംഭവം. 

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ സുരക്ഷക്കായി നിയോഗിച്ച ചേതന്‍ രണ്ട് യാത്രക്കാര്‍ക്കും പാന്‍ട്രി ജീവനക്കാരനും ആര്‍പിഎഫ് ഉദ്യോഗസ്ഥനും നേരെ നിറയൊഴിക്കുകയായിരുന്നു. തൊട്ടടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. അതിനുപിന്നാലെയാണ് ചേതന്‍ സിംഗിന് മാനസിക രോഗമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ വിശദമാക്കി. അതിനുപിന്നാലെയാണ് കൃത്യമായ ഇടവേളകളില്‍ സേനാംഗങ്ങള്‍ക്ക് നടത്തിയ പരിശോധനകളില്‍ ചേതന്‍ സിംഗിന് മാനസിക പ്രശ്‌നമുളളതായി കണ്ടെത്തിയിട്ടില്ലെന്ന് റെയില്‍വേ പ്രതികരിച്ചത്. ഈ പ്രസ്താവന ഇന്നലെ വൈകുന്നേരത്തോടെ പിന്‍വലിക്കുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More