അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി

അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക നിയമ നിർമാണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ആലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേന്ദ്ര നിയമത്തെ ബാധിക്കാതെയുളള നിയമനിർമാണമാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്‌ഥാനത്തെ ലേബർ ക്യാമ്പുകൾ സന്ദർശിച്ചു വിലയിരുത്താൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതര സംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന വിമർശനത്തിനിടെ ആണ് തൊഴിൽ വകുപ്പിന്റെ നീക്കം. 1979ലെ കേന്ദ്ര കുടിയേറ്റ നിയമത്തെ ബാധിക്കാതെ നിയമ നിർമാണത്തിനാണ് ശ്രമം. തൊഴിലാളികളുടെ ക്ഷേമം, സുരക്ഷാ എന്നിവ മുൻ നിർത്തി നിയമം കൊണ്ടുവരുമെന്നാണ് തൊഴിൽ മന്ത്രി പറയുന്നത്. അതിഥി ആപ്പ് അടുത്ത മാസം നിലവിൽ വരുമെന്നും അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിർത്തി ഇതര സംസ്ഥാന തൊഴിലാളികളെയാകെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്ന പ്രവണതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More