മോസ്കോ: ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തോട് കടുത്ത വിവേചനം പുലര്‍ത്തുന്ന റഷ്യ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചു. റഷ്യന്‍ പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഗോസ്ഡുമയിലാണ് ആദ്യം ബില്‍ അവതരിപ്പിച്ചത്. ബില്ല് പാസാക്കിയ പാര്‍ലമെന്‍റ് പ്രസിഡന്‍റിന്‍റെ അനുമതിക്കായി വിട്ടു. പ്രസിഡന്‍റ് വ്ലാദിമിര്‍ പുട്ടിന്‍റെ അഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
പുതിയ നിയമമനുസരിച്ച് ട്രാന്‍സ് ജന്‍ഡര്‍ (എല്‍.ജി.ബി.ടി.ക്യൂ) സമൂഹത്തില്‍ പെട്ടവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ പാടില്ല. പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ ലിംഗമാറ്റം നടത്തിയിട്ടുണ്ട് എങ്കില്‍ അവരുടെ വിവാഹം അസാധുവാകും. ട്രാന്‍സ് ജെന്‍ഡര്‍ സെന്‍സിബിലിറ്റിയില്ലാത്ത യൂറോപ്പിലെ ഒരേയൊരു രാജ്യമാണ് റഷ്യ. ലിംഗമാറ്റ ശസ്ത്രക്രിയ തങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഈ പ്രവണത രാജ്യത്തെ നശിപ്പിക്കുമെന്നും റഷ്യന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യയുടെ ഈ നടപടിക്കെതിരെ സാമൂഹ്യ, രാഷ്ട്രീയ, സംസ്കാരിക രംഗങ്ങളില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ മനുഷ്യരെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ മാത്രമേ പുതിയ നിയമം വഴിവെക്കൂവെന്നാണ് പൊതുവില്‍ ഉയർന്നുവരുന്ന വിമർശനം.