തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം കെ കുട്ടപ്പന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഏറ്റെടുത്ത ചുമതലകൾ എല്ലാം ഭംഗിയായും ഉത്തരവാദിത്വ ബോധത്തോടെയും നിർവഹിച്ച തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഡോക്ടർ എം എ കുട്ടപ്പന്‍. മുതിർന്ന കോൺഗ്രസ് നേതാവും എ.കെ ആന്റണി മന്ത്രിസഭയിൽ പിന്നാക്കക്ഷേമ പട്ടിക ജാതി -പട്ടിക വർഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.എ കുട്ടപ്പന് ആദരാഞ്ജലികൾ നേരുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ മെമ്പർ , സതേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അംഗം , കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ , കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം തുടങ്ങി ഏറ്റെടുത്ത ചുമതലകൾ എല്ലാം ഭംഗിയായും ഉത്തരവാദിത്വ ബോധത്തോടെയും നിർവഹിച്ച തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഡോക്ടർ എം എ കുട്ടപ്പൻ. ഡോക്ടർ ഉദ്യോഗം രാജിവെച്ച് ജനസേവനത്തിനായി ജീവിതം സമർപ്പിച്ച സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന എം എ കുട്ടപ്പന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം" - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചയെയാണ് മുന്‍ മന്ത്രി എം എ കുട്ടപ്പന്‍ അന്തരിച്ചത്. 75വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് 9 മുതൽ 11 വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.