കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്. ഉച്ചയോടെ കൂടുതൽ മീനുകള്‍ ചത്തുപൊങ്ങി. കാരണം വ്യക്തമല്ല. ഓടയിൽ നിന്ന് വിഷജലം ഒലിച്ചിറങ്ങിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തും.
ധാരാളം മീനുകള്‍ ഉള്ള ആറാട്ടു കുളമാണ് തളിയിലേത്. സന്ദര്‍ശകര്‍ ഭക്ഷണ സാധനങ്ങള്‍ മീനുകള്‍ക്ക് ഭക്ഷിക്കാനായി സാധാരണ ഇട്ടുകൊടുക്കാറുണ്ടെന്നും, അതാണോ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കുളത്തിലെ മീനുകളും ചത്ത മീനുകളുടെ സാംപിളുകളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം കുറച്ച് മാസങ്ങൾക്ക് മുൻപ് നിരോധിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടുവര്‍ഷം മുന്‍പാണ് ക്ഷേത്രക്കുളം നവീകരിച്ച് ചുറ്റുമതില്‍ കെട്ടി ചായം പൂശിയത്. തളി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായായിരുന്നു നവീകരണം. നടപ്പാത, പവലിയൻ, അഴുക്കുചാൽ, ഹെർബേറിയം എന്നിവയും പൂര്‍ത്തിയാക്കിയിരുന്നു.