സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് പോകുന്നു; തകരാര്‍ സംഭവിച്ചതായി ഫേസ്ബുക്ക്

ഡല്‍ഹി: സാമൂഹിക മാധ്യമമായ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ഉപയോക്താക്കള്‍. സന്ദര്‍ശിക്കുന്ന പ്രോഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോകുന്നുവെന്നാണ് ഉപയോക്താകള്‍ ആരോപിക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മെറ്റ വീണ്ടും പരാജയപ്പെട്ടുവെന്ന് ഉപയോക്താകള്‍ പറഞ്ഞു. ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോവുന്നുവെന്നാണ് കാണിക്കുന്നത്. സ്ക്രീനില്‍ ഒരിടത്ത് പോലും ക്ലിക്ക് പോലും ചെയ്യുന്നതിന് മുന്‍പ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി.

അതേസമയം, പ്രൊഫൈലിലെ തകരാര്‍ ചൂണ്ടിക്കാണിച്ച ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞ ഫേസ്ബുക്ക് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്ന്  അറിയിച്ചു. ഫേസ്ബുക്കുമായി ബന്ധപ്പെട്ട സ്കാമിംഗ് കൂടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉഉയര്‍ന്നുവരുന്നതിനിടയിലാണ് സുരക്ഷാ വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. അടുത്തിടെ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് ഉപയോക്താക്കള്‍ അറിയാതെ മൊബൈല്‍ ഫോണിന്‍റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിനുപിന്നാലെ  വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട്  ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരിയാണ് പുറത്തുവിട്ടത്. മെറ്റയുടെ കീഴിലുള്ള സാമൂഹിക മാധ്യമങ്ങളില്‍ സുരക്ഷ വീഴ്ച്ച കൂടുതലാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More