തിരുവനന്തപുരം: എ ഐ ക്യാമറ അഴിമതിയെക്കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്പനികൾക്കൊന്നും മതിയായ യോഗ്യതയില്ലെന്നായിരുന്നു തുടക്കംമുതലേ പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് ബലമേകുന്ന രേഖകളാണ് രമേശ് ചെന്നിത്ത വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടത്. നൂറുകോടി രൂപ വേണ്ടിവരുന്ന എ ഐ ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ടെൻഡറാണ് സർക്കാർ വിളിച്ചതെന്നും 132 കോടി രൂപയുടെ അഴിമതി നടന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തളളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.
'പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെളളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണുണ്ടായത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് മനസിലാകും. പ്രധാനപ്പെട്ട രേഖകൾ മറച്ച് പൊതുവായ രേഖകളാണ് കെൽട്രോൺ പുറത്തുവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക