ഡല്‍ഹി: ഐ പി എല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മോഷണം പോയ ബാറ്റുകള്‍ തിരിച്ചുകിട്ടി. മോഷണം പോയ വസ്തുകള്‍ തിരിച്ചുകിട്ടിയതായി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് അറിയിച്ചത്. ഏപ്രില്‍ 15ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരത്തിനെത്തിയപ്പോളായിരുന്നു മോഷണം നടന്നത്. 16 ബാറ്റുകളും പാഡുകളും ഷൂസുകളും ഗ്ലൗസുകളുമാണ് മോഷണം പോയത്. അതില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഫില്‍ സാള്‍ട്ട്, യാഷ് ധുല്‍ എന്നിവരുടെ ബാറ്റുകളുമുണ്ടായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ രണ്ട് ബാറ്റും സാള്‍ട്ടിന്റെ മൂന്ന് ബാറ്റും യാഷ് ധുല്ലിന്റെ അഞ്ചുബാറ്റും നഷ്ടമായത്.
കളിക്കാരുടെ കിറ്റ് ബാഗുകളെല്ലാം സുരക്ഷിതമായി എത്തിക്കേണ്ട ചുമതല സ്വകാര്യ കമ്പനിക്കാണ്. അതേസമയം, സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ഡല്‍ഹി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ആദ്യമായി വിജയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ഡൽഹി പരാജയപ്പെടുത്തിയത്.