ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് നേരെ ബോംബ് ആക്രമണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കു നേരെയാണ് ബോംബാക്രമണമുണ്ടായത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രിയ്ക്ക് പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വകായാമയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കിഷിദ. ഇവിടെ സൈകാസാക്കി ഫിഷിങ് ഹാർബറിൽ ഭരണകക്ഷി സ്ഥാനാർത്തിക്കായി വോട്ട് തേടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ അക്രമിയെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫിസോ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, കഴിഞ്ഞ വര്ഷം ജൂലൈയില്‍ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആബെ മരണത്തിനു കീഴടങ്ങുകയായിരുന്നു.