രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സംവിധായകൻ ഒമർ ലുലു. താൻ കോളേജ് കാലഘട്ടം മുതൽ മുസ്ലീം ലീഗ് അനുകൂലി ആയിരുന്നെന്നും നിലവിൽ ഒരു രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി പിടിക്കുന്നുണ്ടെങ്കിൽ പണ്ടുപിടിച്ച അതേ പച്ചക്കൊടിയേ താൻ പിടിക്കുകയുളളു എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തനിക്ക് ശരി എന്ന് തോന്നുന്നത് പറയുകയും തെറ്റാണെന്ന് തോന്നിയാൽ അത് തിരുത്തുകയും ചെയ്യുമെന്നും ഒമർ ലുലു പറഞ്ഞു. 'എനിക്ക് സംഘിപ്പട്ടം ചാർത്തിത്തരാൻ തിരക്ക് കൂട്ടുന്നവരോട്' എന്ന് പറഞ്ഞാണ് ഒമർ ലുലു കുറിപ്പ് ആരംഭിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ആളുകളുമായും സൗഹൃദമുണ്ട്. കോളേജ് കാലത്ത് ലീഗ് അനുഭാവി ആയിരുന്നു. ഇപ്പോൾ എന്റെ മനസിൽ രാഷ്ട്രീയമേ ഇല്ല. ഇനി ഞാൻ പിടിക്കുന്നുവെങ്കിൽ അത് പണ്ട് പിടിച്ച പച്ചക്കൊടിയായിരിക്കും. എന്നെ നിങ്ങൾ അടുത്ത രാമഹംസനും അബ്ദുളളക്കുട്ടിയും പിസി ജോർജ്ജുമായി മുദ്ര കുത്തേണ്ട. എനിക്ക് ഒരു ദൈവമേയുളളു. അത് എന്റെ പടച്ചവനായ അളളാഹുവാണ്. എല്ലാ കണക്കും ഞാൻ അവിടെ പറഞ്ഞോളാം'- ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.