ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമിൽ പിരിച്ചുവിടല്‍ തുടരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രസിഡന്‍റിനെ പിരിച്ചുവിട്ടതിന്‍റെ കാരണം പുറത്തുവിടാന്‍ സൂം ഇതുവരെ തയ്യാറായിട്ടില്ല. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ഗ്രെഗ് കഴിഞ്ഞ വര്‍ഷമാണ് സൂമില്‍ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഈ വരുന്ന സാമ്പത്തിക വര്‍ഷം നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്നും അവരുടെ ബോണസുകളില്‍ കുറവുണ്ടാവുമെന്നും കമ്പനി മേധാവി എറിക് യുവാനെ പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് കമ്പനി നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 സാമ്പത്തിക വര്‍ഷത്തെ ബോണസും നല്‍കുമെന്നും എറിക് യുവാനെ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് വലിയ രീതിയില്‍ സാമ്പത്തിക നേട്ടം കൈവരിച്ച വീഡിയോ കോളിങ് ആപ്ലിക്കേഷനായിരുന്നു സൂം. ലോക്ക് ഡൌണിന് ശേഷം ജീവനക്കാര്‍ കമ്പനികളിലേക്ക് തിരിച്ചു പോയതാണ് 'സൂ'മിനെ പ്രതിസന്ധിയിലാക്കിയത്.