തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. എല്‍ദോസ് കുന്നപ്പള്ളി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. എൽദോസിന്‍റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ജാമ്യവ്യവസ്ഥ ലംഘിച്ച് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എല്‍ദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്ന ജമ്യവ്യവസ്ഥയാണ് ലംഘിച്ചാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരി രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതെന്നും യുവതി കത്തിൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനം വിട്ടുപോകരുത്, രണ്ടുദിവസം കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം, ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസും കോടതിയിൽ ഹർജി സമർപ്പിച്ചു.