കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസ് പ്രതികൾക്ക് ജാമ്യം. ബിജെപി പ്രവർത്തകരായ അഞ്ച് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ ഒന്നാംപ്രതി കെ ലിജേഷ്, നിജിൽ ദാസ്, ശരത്ത്, വിമിൻ, അമൽ മനോഹരൻ എന്നിവർക്ക് തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 2022 ഫെബ്രുവരി 21-നായിരുന്നു തലശേരി ന്യൂ മാഹിക്കടുത്ത് പുന്നോൽ സ്വദേശിയായ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു ഹരിദാസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരായ സി കെ അര്‍ജുന്‍, കെ അഭിമന്യു, സി കെ അശ്വന്ത്, ദീപക് സദാനന്ദന്‍ എന്നിവരും അറസ്റ്റിലായിരുന്നു. പുന്നോലില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷമാണ് ഹരിദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.