പാറ്റ്‌ന: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ താഴെയിറക്കാനുളള സമയമായെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രതിപക്ഷ പാർട്ടികള്‍ ഒന്നിച്ചുനിന്നാല്‍ 2024-ല്‍ ബിജെപിയെ പരാജയപ്പെടുത്താനാവുമെന്നും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിഹാറിലെ പൂര്‍ണ്ണിയയില്‍ മഹാഗഡ്ബന്ധന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'നമ്മള്‍ ഒന്നായിരിക്കുന്നിടത്തോളം നമ്മെ (മഹാഗഡ്ബന്ധന്‍) ആര്‍ക്കും തകര്‍ക്കാനാവില്ല. നാം രാജ്യത്തെ രക്ഷിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. ഇത്തവണ ബിജെപി പരാജയപ്പെടും. ബിഹാറില്‍ മഹാഗഡ്ബന്ധന്‍ വിജയിക്കും. 2024-ല്‍ നാം നമ്മുടെ വിജയം കാണും'- ലാലു പ്രസാദ് യാദവ് പറഞ്ഞു. 2024-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിച്ചാല്‍ ബിജെപി നൂറുസീറ്റില്‍ താഴെ ഒതുങ്ങുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ടിവരും. നിങ്ങള്‍ എന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ നമുക്ക് ബിജെപിയെ നൂറുസീറ്റില്‍ താഴെ ഒതുക്കാം. ഇല്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്കുതന്നെ അറിയാം. ബിജെപിയെ രാജ്യത്തുനിന്ന് തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. ഞാന്‍ അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കും'- നിതീഷ് കുമാര്‍ പറഞ്ഞു.