കാസർഗോഡ്: പൊലീസ് പഴുതടച്ച സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിക്കുനേരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തും ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്ത് യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നേരത്തേ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഏഴുപേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. സംസ്ഥാനത്ത് പെട്രോളിനടക്കം വില വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് മുഖ്യമന്ത്രി പോകുന്ന ഇടങ്ങളിലെല്ലാം പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കമുള്ള പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട്ടേക്ക് യാത്രതിരിച്ചത്. പയ്യന്നൂര്‍, തളിപ്പറമ്പ് വഴിയായിരുന്നു യാത്ര. തളിപ്പറമ്പ് ചുടലയിലും പരിയാരത്തുംവച്ചാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. തളിപ്പറമ്പില്‍വച്ച് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം തങ്ങളെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
അതിനിടെ, കാസര്‍കോട്ട് പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പുഴയില്‍പോലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബേക്കല്‍, തൃക്കരിപ്പൂര്‍ പോലീസിന്‍റെ നേതൃത്വത്തിലാണ് തേജസ്വിനി പുഴയില്‍ സുരക്ഷയൊരുക്കിയത്.