കോഴിക്കോട്: ആര്‍എസ്എസുമായുളള ചര്‍ച്ചയ്‌ക്കെതിരായ പ്രചാരണം ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്ലാമി. സംഘപരിവാറിനോട് ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഉന്നയിക്കുക എന്നത് സമരത്തിന്റെ ഭാഗമായാണ് തങ്ങള്‍ കാണുന്നതെന്നും ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസുമായല്ല, മുസ്ലീം സംഘടനാ നേതൃത്വവുമായാണ് ചര്‍ച്ച നടന്നതെന്നും ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍ പറഞ്ഞു. ആര്‍എസ്എസുമായുളള ചര്‍ച്ചയെക്കുറിച്ചുണ്ടായ വിവാദം സംബന്ധിച്ച് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ആര്‍എസ്എസിനോട് നേരിട്ട് കാര്യങ്ങള്‍ പറയലും ഒരു സമരമാര്‍ഗമാണ്. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മിലല്ല ചര്‍ച്ച നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ്, ബറേല്‍വി സംഘടനകള്‍ എന്നിവര്‍ക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രസ്താവനകള്‍, പ്രസംഗങ്ങള്‍, അസമില്‍ നടക്കുന്ന കുടിയൊഴിപ്പിക്കല്‍, ആള്‍ക്കൂട്ട ആക്രമണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്'- പി മുജീബ് റഹ്‌മാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ എന്‍എസ്എസ്, എസ് എന്‍ ഡി പി, വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ എന്നിവരെല്ലാം ആര്‍എസ്എസുമായി ചര്‍ച്ച നടത്താറുണ്ടെന്നും അതൊന്നും ആരും വാര്‍ത്തയാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും ഇത് വിലകുറഞ്ഞ വോട്ട് രാഷ്ട്രീയമാണെന്നും മുജീബ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.