കൊച്ചി: മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും പകരമാകാന്‍ നടന്‍ പൃഥ്വിരാജിന് കഴിയില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാലിനെയൊക്കെപ്പോലെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു നടനാണ് പൃഥ്വിരാജ് എന്നാണ് ഞാന്‍ പറഞ്ഞത്. അതിനെ പ്രേക്ഷകര്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചെടുക്കുക ആയിരുന്നുവെന്നും ഭദ്രന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'വെള്ളിത്തിര സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരമായി മറ്റൊരു നടനെ താന്‍ അവതരിപ്പിക്കുന്നുവെന്നാണ് പറഞ്ഞത്. വെള്ളിത്തിര പൃഥ്വിരാജിന്‍റെ രണ്ടാമത്തെ സിനിമയാണ്. ഇപ്പോള്‍ അയാള്‍ എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് നോക്കു. അദ്ദേഹത്തിന് അത്രയും വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും' ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് തലകുത്തി നിന്നാലും മോഹന്‍ലാലോ മമ്മൂട്ടിയോ ആകാന്‍ സാധിക്കില്ല. മമ്മൂട്ടിയൊക്കെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അയാള്‍ അവാഹിച്ചെടുക്കുന്ന ഒരു ശക്തിയുണ്ട്. അതുപ്പോലെ തന്നെയാണ് മോഹന്‍ലാലും. ചില വേഷങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാലിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഭദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടിക'ത്തിന്‍റെ റീ റിലീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫെബ്രുവരി- 9-നാണ് ചിത്രം തിയേറ്ററിലെത്തിയത്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടൊപ്പം സ്ഫടികം അടുത്ത മൂന്ന് വർഷത്തേക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ചെയ്യില്ലെന്നും ഭദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം ആദ്യ ദിനം നേടിയത് 77 ലക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്ന വസ്തുത പരിഗണിക്കുമ്പോള്‍ സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്.