ട്രാന്‍സ്മാന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍; വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍

കോഴിക്കോട്: ട്രാന്‍സ് ദമ്പതികളായ സിയക്കും സഹദിനും കുഞ്ഞ് പിറന്നതിനെ  ട്രാന്‍സ്മാന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് ഡോ. എം കെ മുനീര്‍. പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും പ്രസവിച്ചത് സ്ത്രീയാണെന്ന് തെളിഞ്ഞെന്ന് എം കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പുറംതോടില്‍ പുരുഷനായി എന്ന് നമ്മള്‍ പ്രഖ്യാപിക്കുമ്പോഴും അവര്‍ ജന്മംകൊണ്ട് സ്ത്രീയായിരുന്നു. അവര്‍ക്ക് ഗര്‍ഭപാത്രമുണ്ട്. ഒരു പുരുഷനായി ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം താമസിക്കുകയും ഗര്‍ഭിണിയാവുകയും ചെയ്യണമെങ്കില്‍ അണ്ഡവും ബീജവും തമ്മില്‍ സങ്കലനം നടക്കണം. അപ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്. അല്ലാതെ ഒരു കുഞ്ഞ് ജനിച്ചാല്‍ അത് അത്ഭുതമാണ്. അത്തരം അത്ഭുതങ്ങളുണ്ടാകുമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്'- എം കെ മുനീല്‍ പറഞ്ഞു.

താന്‍ ആരെയും അപമാനിക്കാനല്ല ഇത് പറയുന്നതെന്നും എതിര്‍വാദങ്ങളുണ്ടെങ്കില്‍ അവരുമായി സംവാദത്തിന് തയാറാണെന്നും എം കെ മുനീര്‍ പറഞ്ഞു. സംവാദങ്ങളുണ്ടാകുമ്പോള്‍ പൊതുജനത്തിന് വസ്തുതകള്‍ മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More