ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ദ്രാവിഡിനെ പിന്തുണച്ച് സൗരവ് ഗാംഗുലി. ടീം ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കാന്‍ കഴിവുള്ള ആളാണ് ദ്രാവിഡ്. അദ്ദേഹം എന്തെങ്കിലും ചെയ്യുന്നതിനുമുന്‍പ് തന്നെ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിക്കുകയാണ്. അദ്ദേഹത്തിന് സമയം നല്‍കണം. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വര്‍ഷമേയായിട്ടുള്ളുവെന്നും ഗാംഗുലി സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്വന്റി20 ലോകകപ്പിൽ ടീം മോശമായി എന്നു പറയുമ്പോഴും ഇന്ത്യ സെമി ഫൈനല്‍ വരെ എത്തിയിരുന്നു. എപ്പോഴും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചെന്നു വരില്ല. ചില സമയങ്ങളില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വാക്ക് പോര് ആരംഭിച്ചിട്ടുണ്ട്. തന്ത്രങ്ങള്‍ പുറത്തെടുത്ത് മികച്ച കളി കാഴ്ച്ചവെക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിക്കും. ദ്രാവിഡിന് ടീമിനുള്ളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ഓസ്ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. നാളെയാണ് (വ്യാഴാഴ്ച) നാല് മത്സരങ്ങളടങ്ങിയിട്ടുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാന്‍ സാധിക്കും.