ടൌലോണ്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ അന്തരിച്ചു. 118 വയസായിരുന്നു. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്‌സിംഗ് ഹോമിൽ ചൊവ്വാഴ്ചയാണ് മരണം സംഭവിക്കുന്നത്. 'ഇന്നലെ വെളുപ്പിനാണ് സിസ്റ്റര്‍ ആന്ദ്രേ മരണപ്പെട്ടത്. ആന്ദ്രേയുടെ മരണം വളരെ വേദനാജനകമാണ്. എന്നാല്‍ ഈ മരണത്തെ അവര്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. ആന്ദ്രേയുടെ സഹോദരനൊപ്പം ചേരാന്‍ അവര്‍ ആഗ്രഹിച്ചു. ഈ മരണം അവരെ സ്വതന്ത്രയാക്കുകയാണ് ചെയ്തത്' - നഴ്സിങ് ഹോം വക്താവ് ഡേവിഡ് തവെല്ല പറഞ്ഞു.
1904 ഫെബ്രുവരി 11-ന് തെക്കൻ ഫ്രാൻസിലാണ് സിസ്റ്റർ ആന്ദ്രേ ജനിച്ചത്. 119 വയസ്സുള്ള ജപ്പാനിലെ കെയ്ൻ തനാക്കയുടെ മരണത്തിന് പിന്നാലെയാണ് ആന്ദ്രേ ലോകത്തെ തന്നെ പ്രായം കൂടിയ വ്യക്തിയായി മാറിയത്. 2021-ൽ കോവിഡ് ബാധിതയായെങ്കിലും അവർ രോഗത്തെ അതിജീവിച്ചിരുന്നു. തന്‍റെ 40-ാംമത്തെ വയസിലാണ് ആന്ദ്രേ മഠത്തില്‍ ചേരുന്നത്. ഇതിനുമുന്‍പ് അധ്യാപിക, ഗവര്‍ണര്‍, എന്നീ നിലകളില്‍ അവര്‍ പ്രവത്തിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭൂരിഭാഗവും സമയം കുട്ടികളെ പരിചരിക്കുന്നതിനാണ് ആന്ദ്രേ സമയം കണ്ടെത്തിയത്. യുദ്ധം അവസാനിച്ചതിനുശേഷം വിച്ചിയിലെ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചു. 28 വര്‍ഷം അനാഥര്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയാണ് ആന്ദ്രേ തന്‍റെ ജീവിതം മാറ്റിവെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.