ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങളായ സുനില്‍ ഗവാസകറും ഗൌതം ഗംഭീറും. 'സഞ്ജുവിന്‍റെ കഴിവിനെപ്പറ്റിയെല്ലാവരും സംസാരിക്കാറുണ്ട്. എന്നാല്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സഞ്ജു ശ്രമിക്കണമെന്ന്' ക്രിക്കറ്റ് ലൈവ് ഷോയ്ക്കിടെ ഗംഭീർ പറഞ്ഞു. 'സഞ്ജുവിന് വലിയ കഴിവുണ്ട്. പക്ഷേ, ഷോട്ട് സെലക്ഷനാണ് തിരിച്ചടിയാവുന്നത്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അത് തെളിയിക്കപ്പെട്ടിറിക്കുന്നുവെന്ന്' കമൻ്ററിക്കിടെ ഗവാസ്കർ പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടി-20യിൽ സഞ്ജുവിന്‍റെ മോശം പ്രകടത്തിയതിനുപിന്നാലെയാണ് ഗവാസ്കറും ഗംഭീറും രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മത്സരത്തില്‍ നാലാം നമ്പറിലാണ് സഞ്ജു ക്രീസിലിറങ്ങിയത്. 6 പന്തില്‍ 5 റണ്‍സുമാത്രമാണ് സഞ്ജുവിന് നേടാനായത്. ഫീല്‍ഡിംങ്ങിലും സഞ്ജു മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിസങ്കയെ പരാജയപ്പെടുത്താന്‍ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും കയ്യില്‍ നിന്നും പന്ത് വഴുതി പോവുകയായിരുന്നു. എന്നാൽ കുശാൽ മെൻഡിസിന്റെയും ധനഞ്ജയ ഡി സിൽവയുടേയും ക്യാച്ച് സഞ്ജു എടുത്തു.
ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ആരാധകരെ ആശങ്കയിലാഴ്ത്തിയെങ്കിലും ശ്രീലങ്കയെ രണ്ട് റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.