ഡല്‍ഹി: ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മരുന്ന് നിര്‍മ്മാന്‍ കമ്പനിയായ മാരിയോണ്‍ ബയോടെകിനെതിരെ ഉസ്ബെക്കിസ്ഥാന്‍ സര്‍ക്കാരാണ് ആരോപണം ഉന്നയിച്ചത്. സ്ഥാപനം നിര്‍മ്മിച്ച മരുന്ന് കുടിച്ച 21 കുട്ടികളില്‍ 18 പേരും മരണപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. അടുത്തിടെ മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസ് നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു കമ്പനിയ്ക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്.
കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -1 സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോക് -1 മാക്സിന്റെ ടാബ്ലെറ്റുകളുടെയും സിറപ്പുകളുടെയും വില്പന രാജ്യത്ത് നിരോധിച്ചതായി ഉസ്ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ പ്രതികരണത്തിനില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ മാരിയോണ്‍ ബയോടെകും ഇതുവരെ തയ്യാറായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മെയ്ഡന്‍ ഫാർമസ്യൂട്ടിക്കൽസില്‍ വിതരണം ചെയ്ത പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും ഇതേതുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.