ആലപ്പുഴ: നാഗ്പൂരില്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരളാ ടീം അംഗം നിദാ ഫാത്തിമയുടെ മരണം ചികിത്സാ പിഴവുമൂലമെന്ന് പിതാവ് ഷിഹാബുദ്ദീന്‍. നിദയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിദയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് 24 താരങ്ങളും കഴിച്ചത് ഒരേ ഭക്ഷണമാണ്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷിഹാബുദ്ദീൻ പറഞ്ഞു. മീഡിയവൺ ടീവിയോട് ആയിരുന്നു ഷിഹാബുദ്ദീന്റെ പ്രതികരണം. നിദയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കേവലം വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളില്‍ 'മകളെ മാപ്പ്' എന്നെഴുതി നമ്മുടെ കടമ തീര്‍ക്കരുതെന്നും ഷിഹാബുദ്ദീന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ നിദാ ഫാത്തിമ നാഗ്പൂരില്‍വെച്ച് മരണപ്പെട്ടത്. ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണപ്പെടുകയുമായിരുന്നു. ഭക്ഷണ, താമസ സൗകര്യങ്ങള്‍ സംഘാടകര്‍ നിഷേധിച്ചതോടെ താല്‍ക്കാലിക കേന്ദ്രത്തിലായിരുന്നു നിദയടക്കം കേരളത്തില്‍നിന്നുളള സംഘം കഴിഞ്ഞിരുന്നത്.