സി കെ ശ്രീധരന്‍ ചെയ്തത് കൊടുംചതി, കാലവും ചരിത്രവും താങ്കള്‍ക്ക് മാപ്പുതരില്ല- മുല്ലപ്പളളി രാമചന്ദ്രന്‍

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. മൃഗീയ കൊലപാതകത്തിന്റെ നാള്‍വഴികള്‍ കൃത്യമായി അറിയുന്ന ശ്രീധരന്‍ എന്തുകാരണം കൊണ്ടായാലും പാര്‍ട്ടി വിട്ടതിനേക്കാള്‍ ഇപ്പോള്‍ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധമെന്ന് മുല്ലപ്പളളി പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടുംക്രൂരതയ്ക്കപ്പുറം നീതിബോധമുളള പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാലവും ചരിത്രവും സി കെ ശ്രീധരന് മാപ്പുതരില്ലെന്നും മുല്ലപ്പളളി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

മുല്ലപ്പളളി രാമചന്ദ്രന്റെ കുറിപ്പ്

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി മുതൽ ഒമ്പത് പ്രതികൾക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരൻ ഹാജരാവുന്നുവെന്ന വാർത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്. പെരിയയിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട കൃപേഷ്, ശരത് ലാൽ കൊലപാതകം കേരളീയ മന:സാക്ഷിയെ മരവിപ്പിച്ച സംഭവമാണ്. ആ കൊലപാതകം നടന്നത് മുതൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും മാതൃകാപരമായി ശിക്ഷിക്കാനും നാം നടത്തിയ കൂട്ടായ ശ്രമം ബഹു : ശ്രീധരൻ വക്കീൽ മറന്നോ

നിരാലംബമായ കുടുംബത്തെ  സഹായിക്കാൻ നാം ധനസമാഹരണം നടത്തിയത് ഓർമ്മയില്ലേ. ഇത് സംബന്ധമായി ഒറ്റക്കും കൂട്ടായും നടത്തിയ ചർച്ചകൾ.  കാസർഗോഡ് ജില്ലയിൽ നിന്ന് മാത്രം ഒരു കോടി വീതം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച് കുടുംബത്തെ ഏല്പിക്കാൻ നാം നടത്തിയ ശ്രമം. ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകന്മാരും നമ്മുടെ പിന്നിൽ അണിനിരന്നു. സംസ്ഥാന കോൺഗ്രസ്സിലെ സമുന്നതരെല്ലാം ഒരു ദിവസം ജില്ല മുഴവൻ പര്യടനം നടത്തി. താങ്കളും ഞാനും ഒന്നിച്ചായിരുന്നല്ലോ ഫണ്ട് പിരിവിൽ പങ്കെടുത്തത്. ഞാൻ വെച്ച നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കപ്പെട്ടതറിയാമല്ലോ. നിരാലംബ കുടുംബത്തോടൊപ്പം കോൺഗ്രസ്സുണ്ടെന്ന സന്ദേശം. അതോടൊപ്പം സഹായ നിധി സമാഹരി പ്പോൾ കാട്ടേണ്ട സുതാര്യതയും സത്യസന്ധതയും. ഒരു കാപ്പി പോലും ഈ ഫണ്ടിൽ നിന്ന് ആരും കുടിക്കരുതെന്ന നിഷ്കർഷത. എല്ലാം നാം കൃത്യമായി പാലിച്ചു. പൊതു പ്രവർത്തകർക്ക് മുഴുവൻ മാതൃകയായി കാസർഗോട്ടെ കോൺഗ്രസ്സുകാർ മാറി.

കുടുംബത്തെ ഫണ്ട് ഏൽപ്പിച്ചു കൊടുത്ത രംഗം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. രാജാവിനേക്കാൾ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതക്കുപരി, പെരിയ കേസ് പ്രതികൾക്ക് വേണ്ടി ഹാജരാകാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ് ? അഭിഭാഷകനായാൽ മന:സാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിൽ നിന്നാണ് താങ്കൾ വായിച്ചത്. ഈ മൃഗീയ കൊലപാതകത്തിന്റെ നാൾ വഴികൾ കൃത്യമായി അറിയുന്ന താങ്കൾ എന്ത് കാരണം കൊണ്ടായാലും പാർട്ടി വിട്ടതിലപ്പുറം ഇപ്പോൾ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധം. കൊടും ചതി.

താങ്കൾ ഇപ്പോൾ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കൾക്ക് മാപ്പു തരില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More