മലപ്പുറം: മുസ്ലീം ലീഗിന് എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ എം ഷാജി. വിശ്വാസപ്രമാണങ്ങള്‍ അടിയറവുവയ്ക്കാന്‍ മുസ്ലീം ലീഗ് തയാറല്ലെന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞാലും പ്രശ്‌നമില്ലെന്നും കെ എം ഷാജി പറഞ്ഞു. സിപിഎം ചെയ്ത ക്രൂരതകള്‍ അത്രയെളുപ്പം മറക്കാന്‍ ലീഗിനാവില്ലെന്നും യുഡിഎഫ് മുന്നണിവിടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഷാജിയുടെ പ്രതികരണം.
'സിപിഎമ്മിന് മുസ്ലീം ലീഗിനെ എങ്ങനെ വേണമെങ്കിലും വിലയിരുത്താം. കേരളത്തില്‍ വോട്ടിനുവേണ്ടി ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങളെ തമ്മിലടിപ്പിച്ചവരാണ് സിപിഎമ്മുകാര്‍. സിപിഎം ചെയ്ത ക്രൂരതകള്‍ മറക്കാന്‍ ലീഗിനാവില്ല. രണ്ടാം പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇല്ലാതായതുകൊണ്ടാണ് മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നത്'- കെ എം ഷാജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലീം ലീഗ് ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും ലീഗിന്റെ നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ഇഎംഎസിന്റെ കാലത്ത് സിപിഎമ്മുമായി കൈകോര്‍ത്ത പാര്‍ട്ടിയാണ് ലീഗെന്നും മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊളളുന്ന ആരുമായും ദേശീയാടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മുന്നോട്ടുപോകുന്നതില്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നാണ് ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന തരത്തിലുളള ചർച്ചകളുണ്ടായത്.