ഷിംല: ഹിമാചല്‍ പ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുഖ്‌വീന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി യോഗത്തിനുശേഷമാവും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഭൂരിഭാഗം എംഎല്‍എമാരുടെയും വിജയിച്ച ബിജെപി വിമതരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ട്. സ്വതന്ത്രരായി മത്സരിച്ച മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാല്‍പ്പതില്‍നിന്ന് കോണ്‍ഗ്രസിന്റെ അംഗസംഖ്യ നാല്‍പ്പത്തിമൂന്നായി ഉയര്‍ന്നിരുന്നു.
പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ് എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. തനിക്ക് മുഖ്യമന്ത്രിയാകാനുളള കഴിവുണ്ടെന്നും വീര്‍ഭദ്രസിംഗിന്റെ പേരുപയോഗിച്ചുളള വിജയത്തിന്റെ ഫലം മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും പ്രതിഭാ സിംഗ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടർന്ന് പ്രതിഭയുമായി ചര്‍ച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വണ്ടി തടഞ്ഞ് അനുകൂലികള്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ഇത് മകനും എംഎല്‍എയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാനുളള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഭയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്താന്‍ എംപി പദം രാജിവയ്‌ക്കേണ്ടിവരും. വിക്രമാദിത്യ സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി പ്രതിഭയെ അനുനയിപ്പിക്കാനുളള നീക്കത്തിനും സാധ്യതയുണ്ട്.