പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടി തിയറ്ററുകളിൽ ആവേശമായി മാറിയ ചിത്രമാണ് മമ്മൂട്ടിയുടെ 'റോഷാക്ക്'. മലയാള സിനിമ ഇന്നേവരെ കാണാത്ത കഥപറച്ചിലുമായി എത്തിയ ചിത്രം ഒടിടിയില്‍ എത്തിയിട്ടും ചര്‍ച്ചകള്‍ തുടരുകയാണ്. റിലീസ് ദിനം മുതൽ പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ.
'റോഷാക്ക് ഇപ്പോഴാണ് കണ്ടത്. വൈകാരിക രംഗങ്ങള്‍ക്കിടയില്‍ താങ്കള്‍ കുരിക്കിടുന്ന നിമിഷനേര മൌനങ്ങള്‍, സാധാരണ ക്ലോസ്അപ്പുകളെപ്പോലും നാടകീയമാക്കുന്ന തീക്ഷ്ണമായ നോട്ടങ്ങള്‍, സ്വരസംക്രമത്തില്‍ (Modulation) കാത്തുസൂക്ഷിക്കുന്ന അറ്റവിദ്യകള്‍, വിലക്ഷണവും പ്രസന്നവുമായ മന്ദസ്മിതങ്ങള്‍, സ്വന്തം അഭിനയ മികവിലുള്ള അഭാരമായ കയ്യടക്കം... പ്രിയപ്പെട്ട മമ്മൂക്കാ, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച നടനാണ് നിങ്ങള്‍...' എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍ എന്നും അദ്ദേഹം എഴുതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സമീപകാല റിലീസുകളില്‍ ഏറ്റവുംകൂടുതല്‍ സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ ചിത്രമായിരുന്നു റോഷാക്ക്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ചെയ്തിട്ടുമുണ്ട്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.