കൊച്ചി: ബേസില്‍ ജോസഫും ദര്‍ശനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ'യെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ശരീരത്തിന്റെ നിറം, തുക്കം, ഉയരം തുടങ്ങിയ സ്കെയിലിലൂടെയുള്ള ബോഡി ഷെയിമിംഗില്ലാത, വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ, ആംഗ്യം കൊണ്ടോ ഉള്ള അശ്ലീലം കലർന്ന ദ്വയാർത്ഥങ്ങളോ, വ്യംഗ്യാർത്ഥങ്ങളോയില്ലാതെ, തെറിവിളി, അധിക്ഷേപം, ചൊറിച്ചുമല്ലുകൾ തുടങ്ങിയ സ്ഥിരം പാറ്റേണില്ലാതെ, ശരീരംകൊണ്ടുള്ള അഭ്യാസങ്ങളും, കാട്ടിക്കൂട്ടലും, കോപ്രായം കാട്ടലും, ഏച്ചുകെട്ടലും കൊണ്ട് പൊറുതിമുട്ടിക്കാതെ, പ്രേക്ഷകരെ കഷ്ടപ്പെടുത്താതെ വളരെ ആയാസരഹിതമായി കോമഡി സിനിമ ചെയ്യാമെന്നും, ആ കോമഡി സീക്വൻസ് കണ്ടാൽ തീയറ്ററാകെ ചിരിച്ചുമറിയുമെന്നും തെളിയിച്ച വിപിൻദാസിനും അണിയറ പ്രവർത്തകർക്കും നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജയഭാരതിയും രാജേഷും തൊട്ട് ഒറ്റ സീനിൽ ഫ്രെയിമിൽ കൂടി നടന്നുപോയ താത്ത വരെ മനസ്സിൽ തങ്ങിനില്ക്കുന്നുണ്ട്. ബേസിലും ദർശനയും മലയാള സിനിമയിൽ ഏറെക്കാലം നിലനില്ക്കുന്ന അഭിനേതാക്കളാകും. നർമ്മത്തിലൂടെ തീവ്രമായ ജന്റർ പൊളിട്ടിക്ക്സ് പറയുന്ന നല്ല സിനിമ. ബാക്കിയൊക്കെ കണ്ടറിയുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജയ ജയ ജയ ജയഹേ അഭിനന്ദിച്ച് എഴുത്തുകാരന്‍ ബന്യാമിനും രംഗത്തെത്തിയിരുന്നു. തിയറ്റര്‍ ഒന്നാകെ ചിരിച്ചുമറിയുന്നത് ഈ അടുത്തൊന്നും കണ്ടിട്ടില്ലെന്നും ബേസില്‍ അവതരിപ്പിച്ച രാജേഷും ദര്‍ശന അവതരിപ്പിച്ച ജയയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേ സംവിധാനം ചെയ്തിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ശരത് സഭ, ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിളള തുടങ്ങിയവാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.