പ്രതീക്ഷിച്ച മൂന്നുകാര്യങ്ങളിലും ആര്‍ബിഐക്ക് മൌനം - തോമസ്‌ ഐസക്

തിരുവനന്തപുരം: കാര്‍ഷിക കടം എഴുതിത്തള്ളല്‍, മൊറോട്ടോറിയം കാലാവധി നീട്ടി നല്‍കല്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പുനസംഘടന തുടങ്ങി രാജ്യത്തെ ജനങ്ങളാകെ കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു കാര്യങ്ങളിലും റിസര്‍വ് ബാങ്ക് മൌനം പാലിച്ചിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ്‌ ഐസക് പറഞ്ഞു. കൊറോണക്കാലത്ത്  ആര്‍.ബി.ഐ പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക പാക്കേജിനോട്‌ പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

അസാധാരണകാലത്ത് അസാധാരണ നടപടിയാണ് വേണ്ടത്.അത്തരത്തില്‍ ഒരസാധാരണ നടപടി പ്രതീക്ഷിച്ചവരെ നിരാശരാക്കുകയാണ് ആര്‍.ബി.ഐ ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി 5 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുകയാണ് ആര്‍.ബി.ഐ അടിയന്തിരമായി ചെയ്യേണ്ടത്. അങ്ങിനെയെങ്കില്‍ 18000 കോടി രൂപ വരെ കേരളത്തിന് വായ്പയെടുക്കാനാവും. അതിനുപകരം വെയ്സ് ആന്‍ഡ്‌ മീന്‍സ് 60 ശതമാനം ഉയര്‍ത്തുകയാണ് ചെയ്തത്.

എന്നാല്‍ നേരത്തെ വെയ്സ് ആന്‍ഡ്‌ മീന്‍സ് 60 ശതമാനം ഉയര്‍ത്തിയപ്പോള്‍ ആര്‍.ബി.ഐ സംസ്ഥാനങ്ങള്‍ക്ക് 30 ശതമാനം മാത്രമാണ് ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വര്ദ്ധനവുകൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടാകില്ല. ഈ ആനുകൂല്യവും ഓവര്‍ ഡ്രാഫ്റ്റും ഉള്‍പ്പെടെ കേരളത്തിന് ആകെ ലഭിക്കുന്ന സാമ്പത്തിക നേട്ടം 729 കോടി രൂപ മാത്രമാണെന്ന് ധനമന്ത്രി തോമസ്‌ ഐസക് പറഞ്ഞു.

 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More