തിരുവനന്തപുരം: കാര്‍ഷിക കടം എഴുതിത്തള്ളല്‍, മൊറോട്ടോറിയം കാലാവധി നീട്ടി നല്‍കല്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പുനസംഘടന തുടങ്ങി രാജ്യത്തെ ജനങ്ങളാകെ കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു കാര്യങ്ങളിലും റിസര്‍വ് ബാങ്ക് മൌനം പാലിച്ചിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കൊറോണക്കാലത്ത് ആര്‍.ബി.ഐ പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക പാക്കേജിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
അസാധാരണകാലത്ത് അസാധാരണ നടപടിയാണ് വേണ്ടത്.അത്തരത്തില്‍ ഒരസാധാരണ നടപടി പ്രതീക്ഷിച്ചവരെ നിരാശരാക്കുകയാണ് ആര്‍.ബി.ഐ ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വായ്പാ പരിധി 5 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കുകയാണ് ആര്‍.ബി.ഐ അടിയന്തിരമായി ചെയ്യേണ്ടത്. അങ്ങിനെയെങ്കില്‍ 18000 കോടി രൂപ വരെ കേരളത്തിന് വായ്പയെടുക്കാനാവും. അതിനുപകരം വെയ്സ് ആന്‍ഡ് മീന്‍സ് 60 ശതമാനം ഉയര്‍ത്തുകയാണ് ചെയ്തത്.
എന്നാല്‍ നേരത്തെ വെയ്സ് ആന്‍ഡ് മീന്‍സ് 60 ശതമാനം ഉയര്‍ത്തിയപ്പോള്‍ ആര്‍.ബി.ഐ സംസ്ഥാനങ്ങള്‍ക്ക് 30 ശതമാനം മാത്രമാണ് ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വര്ദ്ധനവുകൊണ്ട് പ്രതീക്ഷിച്ച ഫലമുണ്ടാകില്ല. ഈ ആനുകൂല്യവും ഓവര്‍ ഡ്രാഫ്റ്റും ഉള്‍പ്പെടെ കേരളത്തിന് ആകെ ലഭിക്കുന്ന സാമ്പത്തിക നേട്ടം 729 കോടി രൂപ മാത്രമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.